വാഗ്ദേവതേ,വാണീ
വാഴുകെൻ ഹൃത്തിൽ നീ
വരമായ് പുണ്യമായ്
അക്ഷര ശുദ്ധിയായ്
വാക്കിലും നാക്കിലും
ഓരോ വരിയിലും അനുപമ സൗന്ദര്യ ലാളിത്യമായ്...
അറിവിന്റെ നിറവായി,
സ്വരമായ്,നാദമായ് അകതാരിലിരുളിനെ നീയകറ്റൂ..
എന്നിൽ, വിളക്കായ് വെളിച്ചമായ് നീ വിളങ്ങൂ...
മത്തമൊഴിയുവാൻ ചിത്തം തെളിയുവാൻ
വിത്തവും വിദ്യയും കൈ വന്നിടാൻ
മർത്യകുലമാകെ നിത്യം ഭജിക്കുമെൻ
സത്തേ, തിരുമുമ്പിൽ കുമ്പിടുന്നേൻ..