കൂരിരുട്ടിൽ
ഒറ്റക്കുപെട്ടപോൽ..
ആർത്തിരമ്പുന്ന വൻസമുദ്രത്തിൽ ദിക്കറിയാതെ ഒറ്റയ്ക്കുഴലുമ്പോൽ..
ദുഷ്ടജെന്തുക്കൾ മേവും വനാന്തരേ ഏകയായ് ചെന്നുപെട്ടുഴറുന്ന പോൽ
ഏറെമേളിൽ നിന്നൊറ്റ വീഴ്ചയിൽ
അഗാധഗർത്തത്തിൽ ചെന്നു പതിച്ചപോൽ
എന്തുചെയ്യുമെന്നറിയാതെ ഭ്രമിക്കുന്നു, ഉള്ളുലയുന്നു
താങ്ങാൻ കഴിയാതെ...
ഏതു സൂര്യൻ കരിഞ്ഞുവീഴ്ന്നെന്നാലും
സൗരയൂഥം ക്രമംതെറ്റി ക്കറങ്ങിലും
ആരെതിർക്കിലും കൂടെയുണ്ടാവുമെന്നെന്നും ചൊന്നയാൾ മാറിനടക്കുന്നു!
എന്നുമൊന്നായലിഞ്ഞുജീവിക്കുമെ-ന്നെത്രയാവർത്തി ആണയിട്ടെ,
ന്നിട്ടുമെത്ര
നിസ്സാരമായിപ്പറഞ്ഞു നീ,
എന്റെ ലോകത്ത് നീയിനി ഇല്ലെന്ന്!!