Thursday, January 28, 2010

ജലത്തിന്നാത്മാഗതം

രാക്കാറ്റില്‍ ഭീതി വിതച്ചു
ഒച്ചകള്‍ ....

സംസാരമോ ഇലയനക്കമോ ?
കാതുകള്‍ വട്ടംപിടിച്ചെത്തിനോക്കി
ഇരുട്ടിന്‍ പടര്‍പ്പിലൂടെ ...

മനുഷ്യനല്ല,
പക്ഷിയോ മൃഗമോ അല്ല.

ജലത്തിന്നാത്മാഗതം :
'ജീവന്നാധാരം ഞാന്‍ ,
സംസ്ക്കാരത്തിന്റെയും...
എന്നില്‍ പൊട്ടിമുളച്ചു
പന്തലിച്ചതേ സത്യം .
എന്റെ തീരങ്ങളില്‍
തഴച്ചു വളര്‍ന്നു സംസ്കാരങ്ങള്‍ .

അഴുക്കുകളേറ്റുവാങ്ങി ...

മഴയായി,മഞ്ഞായി,
വെളിച്ചമായ് , അമ്മയായ്
പ്രാണവായുവേകി ...

എന്നിലെ എല്ലാമേകാനൊരുങ്ങുമ്പോഴും
പിടിച്ചുവാങ്ങി നീ...
ഞാനോ
മെലിഞ്ഞും,തളര്‍ന്നും ...

മടങ്ങിയെത്തും ഞാനൊരിക്കല്‍
നീ കെട്ടിയുയര്‍ത്തിയ ഗോപുരങ്ങളിലേയ്ക്ക്
ആര്‍ത്തലക്കും തിരകളായി,
കൊടുംകാറ്റായി
സര്‍വ്വസംഹാരയായി...'

1 comment:

  1. അതെ, സർവ്വംസഹ...
    നന്നായിട്ടുണ്ട്...
    നന്ദി, ആശംസകൾ...

    (Word verification ഒഴിവാക്കിക്കൂടേ?)

    ReplyDelete