Wednesday, July 1, 2009

അക്കങ്ങളുടെ അത്യാര്‍ത്തി.

വ്യര്‍ത്ഥ മെന്നറിഞ്ഞെങ്കിലും
വൃഥാ കലഹിച്ചക്ഷരങ്ങള്‍...
നെഞ്ചെന്നെഴുതെണ്ടിടത്ത്
അഞ്ചെന്ന് തൂലിക
നെഞ്ചു വിരിച്ചു...

താലി അടയാളമാകുന്നിടത്
നെഞ്ചൂക്കോടെ സ്ത്രീധനം.
കാലത്തിന്റെ ഏടുകള്‍,
പൊട്ടിയ പാത്രങ്ങള്‍,
ഇറ്റുവീണ കണ്ണീര്‍...
നാല്‍ക്കവലയില്‍ നാട്ടരിവുകെട്ടു
കുത്തി മലര്ത്തപ്പെട്ട
സ്ത്രീയിലൂടെയും സഹായനിധി.
ആതുരാലയത്തിന്റെ സൂചി മുനയില്‍
അക്കങ്ങളുടെ അത്യാര്‍ത്തി.

പടിയിറങ്ങിയ മകള്‍,
ഇടനാഴിയില്‍ തൂങ്ങിയ പിതാവ്...
വായ്പ്പ ,
കറുത്ത ചരടില്‍
ഇരുട്ടിലൂടെ മാതാവിനെ ഉന്നംവച്ച്...

No comments:

Post a Comment