Saturday, August 8, 2009

യാചനയോടെ ...

രക്ത ബാങ്കിനരികെ
കാലണയില്ലാതെ കാത്തു നില്‍ക്കുമ്പോള്‍
കാലവര്‍ഷക്കെടുതിയെ കുറിച്ചുള്ള
വാര്‍ത്ത പൊടിപൊടിക്കുന്നുണ്ട്.
സ്വന്തം ബീജത്തില്‍ പിറന്നവന്‍
കൊടി പറത്തി പായുന്നുണ്ട്‌.
കുടിലില്‍ വിളക്കറ്റരാത്രികള്‍,
അത്താഴം കെട്ട വയറുകള്‍.
കെട്ടിയവളുടെ ചര്‍മത്തില്‍ കൊടികുത്തിയ
വൃണത്തിനു പകര്‍ച്ചപ്പനിയെന്നു
വിധിയെഴുതി സുഖിച്ച കാലാള്‍...
സര്‍ജറിയുടെ മേശമേല്‍ എത്താതെ
പിടഞ്ഞു വീഴുന്ന ഉടലുകള്‍.
രക്ത ബാങ്കിനരികെ നിന്നും
ആട്ടിയോടിച്ച പോലീസുകാരന്‍
മറ്റൊരു ബീജത്തിന്റെ അറിവില്ലായ്മ.
സ്വന്തം ബീജങ്ങള്‍ ഭരിച്ചു
പൊറുതി മുട്ടിക്കുമ്പോള്‍
ഭാര്യയുടെ ചിതയൊരുക്കാന്‍ കാശില്ലാതെ
യാചനയോടെ ...

No comments:

Post a Comment